Saturday, May 28, 2011

അസുര വിത്ത്

"പുഴക്കടവ് പണ്ട് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയായിരുന്നു. ഇഴുക്കമുള്ള കളി മണ്ണാണ് .ചവുട്ടി ഇറങ്ങുവാന്‍ അവിടവിടെ വെട്ടുകല്ലുകള്‍ ഇട്ടിരിക്കും . തുലാമാസത്തില്‍ വെള്ളം പൊങ്ങുമ്പോള്‍ നിരത്ത് നക്കി എടുത്തുകൊണ്ടാണ് പുഴ ഒഴുകുക . കടവ് പടുത്തുകെട്ടി കല്ലോതുക്കുകള്‍ ഉണ്ടാക്കിയത് നന്നായി. നിരത്തിനും കടവിനുമിടക്ക് നികത്തിയെടുത്ത സ്ഥലത്ത് നെടു നീളത്തില്‍ സിമന്റു മതില്‍ നിര്‍മ്മിച്ചത്‌ അതിലും നന്നായി.
പുഴവക്കത്തെ ഈ സിമന്റു തിണ്നയെ ഗോവിന്ദന്‍ കുട്ടിക്ക് ആവശ്യമുള്ളു. വൈകുന്നേരമായാല്‍ ഇവിടെ വന്നിരിക്കാം തണുത്ത സിമന്റു തിണ്ണയുടെ വടക്കേ അറ്റത്തിരുന്നു നുരകുത്തി ഒഴുകുന്ന കലങ്ങിയ വെള്ളത്തിലേക്ക്‌ കുറെ നേരം നോക്കുമ്പോള്‍ പ്രവാഹത്തിന് ജീവനുണ്ടെന്നു തോന്നും. ചുഴികളില്‍ തീരത്ത് നിന്നും അടര്‍ന്നു വീഴുന്ന മണ്‍കട്ടകളിലെ തുംബക്കുടങ്ങള്‍ വട്ടം കറങ്ങുന്നു . ഇര പിടിയില്‍ അമര്‍ന്നാല്‍ ഉള്ള കാടന്‍ പൂച്ചയുടെ മുക്കലും മൂളലും പോലെ വട്ടം ചുറ്റുന്ന ജല വളയങ്ങള്‍ ഒച്ചയുണ്ടാക്കുന്നു. പച്ച പടര്‍പ്പുകള്‍ നിമിഷം കൊണ്ട് അപ്രത്യക്ഷമാവുന്നു........."
അസുര വിത്ത്
എം.ടി.വാസുദേവന്‍‌ നായര്‍

No comments:

Post a Comment